KERALA NEWS TODAY – തിരുവനന്തപുരം : റോഡ് ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍.
മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നതിനാലെന്ന് എ.കെ.ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ഒരു ആരോപണവും തെളിയിക്കാനായിട്ടില്ല.
ഓരോ ദിവസവും മറുപടി പറയാൻ മനസ്സില്ല. ഇത് വേറെ ഏട്ടന്റെ പീടികയിൽ പോയി പറയണം. വിജിലന്‍സും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അന്വേഷിക്കുന്നുണ്ടെന്നും ബാലന്‍ പറഞ്ഞു.
അതേസമയം, ബാലന്റെ വാദം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തള്ളി. ക്യാമറ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നില്ല.
ബാലന്റെ വാദം അടിസ്ഥാനരഹിതമാണ്. ആളുകളെ പൊട്ടന്മാരാക്കരുത്. പ്രിൻസിപ്പൽ സെക്രട്ടറി നടത്തുന്ന അന്വേഷണത്തിൽ സത്യം പുറത്തുവരില്ല. പ്രസാഡിയോ കമ്പനി ഡയറക്ടർ സുരേന്ദ്രകുമാർ സിപിഎം സഹയാത്രികനാണ്. എല്ലാം ക്ലിഫ് ഹൗസിനുവേണ്ടിയാണ് ചെയ്യുന്നത്. എന്തൊക്കെ ഇടപാടുകൾ നടന്നെന്ന് പുറത്തുവരണം.