Latest Malayalam News - മലയാളം വാർത്തകൾ

‘താനൂരിലേത് കൂട്ടക്കൊല’: കെ സുധാകരന്‍

Kerala News Today-മലപ്പുറം: താനൂരിലെ ബോട്ട് ദുരന്തം കൂട്ടക്കൊലയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉത്തരവാദിത്തമില്ലായ്മയാണ് ദുരന്തത്തിന് കാരണം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ബോട്ട് സര്‍വീസ് നടത്തി വന്നിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതുകൊണ്ടാണ് ബോട്ടിനെതിരെ പരാതി ഉയര്‍ന്നിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാത്തത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ധനസഹായത്തുക പര്യാപ്തമല്ലെന്നും വര്‍ധിപ്പിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

‘ബോട്ടിനെക്കുറിച്ച് നിരന്തരം പരാതികൾ ഉയർന്നിരുന്നു. അക്കാര്യത്തിൽ ഇതുവരെയും ഒരു തീരുമാനവുമുണ്ടായില്ല. ഇവിടെയെത്തിയപ്പോഴാണ് ബോട്ടിന് ലൈസൻസോ ആധികാരികതയോയില്ലെന്ന് മനസ്സിലാവുന്നത്. ഫിഷിങ് ബോട്ട് ടൂറിസ്റ്റ് ബോട്ടായി ഉപയോഗിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വരുന്നത്. ഉയർന്നുവന്ന പരാതിയ്ക്ക് ഒന്നും മറുപടിയില്ല. 20 പേർ മാത്രം പരമാവധി കയറേണ്ട ബോട്ടിൽ 40 പേർ കയറിയെന്നതിനാൽ, ഇത് ഒരു കൂട്ടക്കൊലപാതകം തന്നെയാണ്. അപകടത്തിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ചെറുതായി പോയി. ഇക്കാര്യത്തിൽ സർക്കാർ പുനഃപരിശോധന നടത്തി നഷ്ടപരിഹാര തുക വർധിപ്പിക്കണം’-കെ സുധാകരൻ പറഞ്ഞു.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.