Kerala News Today-കൊട്ടാരക്കര: ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ടതിൽ പോലീസിന് വീഴ്ച്ച ഉണ്ടായെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആർഎംഒ ഡോ എസ് അനിൽകുമാർ. പോലീസ് ഓടി ഒളിക്കുകയാണ് ചെയ്തത്. സുരക്ഷാ ജീവനക്കാരും ആശുപത്രി വളപ്പിൽ ഉണ്ടായിട്ടും ഇടപെടാഞ്ഞത് ദുഃഖകരമാണ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും സ്വന്തം കാര്യമാണ് നോക്കിയതെന്നും ഡോക്ടർ അനിൽകുമാർ കുറ്റപ്പെടുത്തി. കൃത്യമായ ചികിത്സ കിട്ടിയിരുന്നെങ്കിൽ വന്ദന രക്ഷപ്പെടുമായിരുന്നുവെന്ന് നേരത്തെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു.
അതിനിടെയാണ് ഇപ്പോൾ ആർഎംഒയും രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കേസിലെ പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. പരസ്പരവിരുദ്ധമായ സംസാരവും വിഭ്രാന്തിയുമില്ലാതായതോടെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയാണ് പരിശോധന നടത്തിയത്. ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത ഉപയോഗം മൂലമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.
Kerala News Today