Latest Malayalam News - മലയാളം വാർത്തകൾ

‘പ്രധാനമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയുമെന്ന് സംഘാടകര്‍ പറഞ്ഞിട്ടില്ല’: കെ സുരേന്ദ്രന്‍

Kerala News Today-കൊച്ചി: ബിജെപി സംഘടിപ്പിച്ച യുവം 2023ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളുമായി സംവദിച്ചില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയുമെന്ന് സംഘാടകര്‍ പറഞ്ഞിട്ടില്ലെന്നാണ് സുരേന്ദ്രൻ്റെ ന്യായീകരണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേരളത്തിൻ്റെ വികസനത്തില്‍ മുന്നേറ്റമുണ്ടാക്കിയെന്നും കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നുവെന്ന കള്ള പ്രചാരണത്തിന് പ്രസക്തിയില്ലെന്ന് തെളിഞ്ഞെന്നും സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം കേരളത്തിൻ്റെ വികസനത്തിൽ മുന്നേറ്റമുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന കള്ള പ്രചാരണത്തിന് പ്രസക്തി ഇല്ലെന്ന് തെളിഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ ശക്തമായിട്ടുള്ള ഇടപെടൽ കേരളത്തിൻ്റെ വികസന കാര്യത്തിൽ ഉണ്ടാകും. തൊഴിൽ ഇല്ലായ്മ പ്രശ്നത്തിൽ ആശയ സംവാദത്തിന് സിപിഎം തയ്യാറാണോ, എം വി ഗോവിന്ദനെ നേരിട്ട് വെല്ലുവിളിക്കുകയാണെന്ന് സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. കരാർ നിയമനങ്ങളുടെയും പിൻവാതിൽ നിയമനങ്ങളുടെയും കണക്ക് കേരളം പുറത്തു വിടാമോ എന്നും സുരേന്ദ്രൻ ചോദിച്ചു.

യുവം 2023ൻ്റെ തുടർച്ചയായി ചർച്ചകൾ ഉണ്ടാകും. എല്ലാ ജില്ലകളിലും ചർച്ചകൾ ഉണ്ടാകും. മത മേലധ്യക്ഷന്മാരെ പിന്തിരിപ്പിക്കാൻ സിപിഎം അടക്കം സമ്മർദ്ദം ചെലുത്തി, പക്ഷേ വിലപ്പോയില്ല. മതന്യൂനപക്ഷങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന സ്നേഹ യാത്ര തുടരും. മൂന്ന് ദിവസമായി കേരളത്തിൽ റേഷൻ മുടങ്ങുന്നു. ഇത് പരിശോധിക്കാൻ ആളില്ല. കേന്ദ്ര സർക്കാർ നൽകുന്ന പണം കൊള്ളയടിക്കുകയാണ്. എ ഐ ക്യാമറകളുടെ കാര്യത്തിലും അഴിമതി പുറത്തുവരുന്നു. ഊരാളുങ്കൽ എന്നാൽ പിണറായി വിജയൻ എന്നാണ്. സിപിഎം പാർട്ടിയാണ് കേരളത്തിൽ അഴിമതി നടത്തുന്നത്. എ ഐ ക്യാമറ വിവാദത്തിൽ വിജിലൻസ് അന്വേഷണം തന്നെ ഫയൽ പൂഴ്ത്താനാണ്. വിജിലൻസ് അഴിമതി ഫയലുകൾ മുക്കുന്ന ഏജൻസിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.