Latest Malayalam News - മലയാളം വാർത്തകൾ

പച്ചക്കറി വില വർധന: ഇടപെടൽ നടത്തുമെന്ന് ഹോർട്ടികോർപ്

Kerala News Today-കോഴിക്കോട്: പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്തുമെന്ന് ഹോർട്ടികോർപ്.
സ്റ്റോറുകളിൽ ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകൾ തുടങ്ങും. കർഷകർക്കുള്ള കുടിശിക ഉടൻ വിതരണം ചെയ്യും.
നിലവിൽ കർഷകർക്ക് നൽകാനുള്ളത് 12 കോടിയോളം രൂപയാണ്. കഴിഞ്ഞ ഡിസംബർ വരെ ഉള്ള കുടിശിക കൊടുത്തു കഴിഞ്ഞുവെന്നും ഹോർട്ടി കോർപ് ചെയര്‍മാന്‍ എസ് വേണുഗോപാൽ പറഞ്ഞു.

ആകെ 1000 സ്റ്റോറുകളാകും ആരംഭിക്കുക. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാരിന്‍റെ അലംഭാവം കാരണം ജനജീവിതം ദുസഹമായിരിക്കുകയാണ്.
നേരത്തെ ഇറച്ചിക്കോഴിയുടെ വില 260 രൂപയിലെത്തിയെങ്കിൽ ഇപ്പോൾ പച്ചക്കറിക്ക് പൊള്ളുന്ന വിലയാണ്.

മുരിങ്ങയ്ക്കയ്ക്കും പച്ചമുളകിനും വില ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. പയറിനും ബീൻസിനും ഉൽപ്പടെ മിക്ക സാധനങ്ങൾക്കും വില കൂടി.
ഇഞ്ചി വില ഡബിൾ സെഞ്ച്വറി അടിച്ചിരിക്കുകയാണ്. തക്കാളിക്കും വെളുത്തുള്ളിക്കും, ക്യാരറ്റിനും ഉൾപ്പെടെ റെക്കോർഡ് വില വർധനവാണുണ്ടായിരിക്കുന്നത്.
വിപണിയിൽ ഇടപെടാതെ ഇടത് സർക്കാർ ജനങ്ങളുടെ നടുവൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

 

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.