Kerala News Today-തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ മോക്ക ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. വടക്ക്-വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക ചുഴലിക്കാറ്റ്, ഞായറാഴ്ചയോടെ ബംഗ്ലാദേശ്-മ്യാൻമാർ തീരം കരതൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 175 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിന് സാധ്യത. കേരളത്തില്‍വരുന്ന അഞ്ചുദിവസം പരക്കെ മഴക്ക് സാധ്യത ഉണ്ടെന്നും അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായമഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവക്ക് സാധ്യത. നിലവില്‍ ഒരു ജില്ലയിലും പ്രത്യേക ജാഗ്രത നിര്‍ദേശമില്ല. എങ്കിലും ഇന്നലത്തേതിന് സമാനമായി ഉച്ചയോടെ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത.
Kerala News Today