Latest Malayalam News - മലയാളം വാർത്തകൾ

വെട്ടികുറയ്ക്കലും തടസങ്ങളും മറികടന്ന് കേരള ബജറ്റ് മുന്നോട്ട്

KERALA NEWS TODAY THIRUVANANTHAPURAM:കേരളത്തിന് അർഹതയുള്ള 57,000 കോടി രൂപയുടെ വെട്ടിക്കുറയ്ക്കൽ നടത്തിയും 43,000 കോടിയുടെ കടമെടുപ്പിൽ തടസ്സം സൃഷ്ടിച്ചും

ക്ഷേമപദ്ധതികളിൽ കടിഞ്ഞാണിട്ടും കേന്ദ്ര ജൻസികളെക്കൊണ്ട് നീതിരഹിത ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് പിണറായി വിജയൻ നയിക്കുന്ന

എൽ ഡി എഫ് സർക്കാരിന്റെ 2024-25 ലേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കേണ്ടി വന്നത്. എന്നാൽ ഈ കടമ്പകളെല്ലാം മറി കടന്നു കൊണ്ടുള്ളതായാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ

നിയമസഭയിൽ അവതരിപ്പിച്ചിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ തെളിയിപ്പിക്കുന്നത്. ഈ ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുത സംസ്ഥാനത്തിന്റെ നികുതി വരുമാനം ഗണ്യമായി

വർധിപ്പിക്കുമെന്നതാണ്.കാർഷിക മേഖലയ്ക്ക് 1698 കോടി രൂപയും കുടുംബശ്രീക്ക് 430 കൊടിയും വകയിരുത്തുകയും ചെയ്തതിന് പുറമെ റബ്ബറിന്റെ താങ്ങുവില 180 രൂപയായി

ഉയർത്തിയിട്ടുമുണ്ട്. ഇത് കാർഷികമേഖലയ്ക്ക് ആശ്വാസം പകരുന്ന വസ്തുതയാണ്. ഇതോടൊപ്പം എടുത്തു പറയേണ്ട വസ്തുതയാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി നടത്തിയിട്ടുള്ള

പ്രഖ്യാപനം. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി, ഖാദി വ്യവസായങ്ങൾക്ക് വേണ്ടിയുള്ള നീക്കിവെപ്പുകൾ. ഗ്രാമീണ മേഖലക്കും ഉൾനാടൻ ജീവിതത്തിനും

പുത്തനുണർവ് നൽകുന്നതാണ് ഈ തീരുമാനങ്ങൾ.ഇവിടെ എടുത്തു പറയേണ്ട ഒരു വസ്തുതയാണ് നേഴ്‌സിങ് മേഖലയിൽ അഞ്ചു പുതിയ കോളേജുകൾ നിർമ്മിക്കുമെന്ന പ്രഖ്യാപനം.

പൊതു വിദ്യാഭ്യാസത്തിന് 1032.62 കൊടിയും ഉന്നതവിദ്യാഭ്യാസത്തിന് 456 കൊടിയും നീക്കി വച്ചിട്ടുണ്ട്. ഇത് പോലെ എടുത്തു പറയേണ്ടതാണ് പുതുതായി 26 വ്യവസായ പാർക്കുകൾ

സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും മട്ടാഞ്ചേരിയിൽ പുതുതായി അന്താരാഷ്ട്ര വാണിജ്യ സമുച്ചയം നിർമ്മിക്കുമെന്ന പ്രഖ്യാപനവും. ഐ.ടി മേഖല കൂടുതൽ ഊർജസ്വലമാക്കാൻ 507 കോടിയുടെ

നീക്കിവെപ്പുണ്ട്. ഇത് പോലെ ശ്രദ്ധേയമാണ് വ്യവസായ മേഖലക്ക് വേണ്ടി 1829 കോടിയുടെ വകയിരുത്തുലുണ്ടെന്ന പ്രഖ്യാപനം.

പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി എക്കാലത്തേക്കാളും കൂടുതലാണ് ഇത്തവണത്തെ നീക്കിവെപ്പ്. വിദ്യാർത്ഥികളുടെ ഉച്ച ഭക്ഷണത്തിന് വേണ്ടി 352

കൊടിയും സൗജന്യ യൂണിഫോറത്തിന് വേണ്ടി 155 കൊടിയും വകയിരുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.