KERALA NEWS TODAY WAYANAD:ചൊവ്വാഴ്ച പുലർച്ചെ കേരളത്തിലെത്തിയ കാട്ടാന ബേലൂർ മഖ്ന കർണാടക ഭാഗത്തേക്ക് മടങ്ങി. ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്.
കബനി പുഴ കടന്ന് പെരിക്കല്ലൂരിലെ ജനവാസ മേഖലയിൽ എത്തിയതോടെ നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലുള്ളവർക്കാണ് ജാഗ്രതാ നിർദേശം
നൽകിയിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്നു വീണ്ടും കേരളത്തിൽ എത്തുകയായിരുന്നു.ബേലൂർ മഖ്നയെ പിടിക്കാനുള്ള ദൗത്യം
തുടർച്ചയായി പരാജയപ്പെടുന്നത് പ്രദേശവാസികൾക്കിടയിൽ ഇതിനോടകം അസ്വസ്ഥത സൃഷ്ടിച്ചു കഴിഞ്ഞു.മുൻപ് കർണാടക റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഖ്ന ഫെബ്രുവരി
10ന് അജീഷിനെ (42) ചവിട്ടിക്കൊന്നു. ആനയുടെ ആക്രമണം ഉണ്ടായതിനെ തുടർന്ന് രക്ഷപ്പെടാൻ അജീഷ് ഒരു വീടിൻ്റെ വളപ്പിലേക്ക് ഓടി. എന്നാൽ ആന ഗേറ്റ് തകർത്ത് അജീഷിനെ
ചവിട്ടി വീഴ്ത്തുകയായിരുന്നു.
സമാനമായ സംഭവത്തിൽ കുറുവ ടൂറിസം പദ്ധതിയിലെ ജീവനക്കാരനായ പോൾ (50) കഴിഞ്ഞ വെള്ളിയാഴ്ച ആനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയിരുന്നു.
തുടർച്ചയായ ഈ രണ്ട് സംഭവങ്ങൾ പ്രദേശവാസികളിൽ വളരെയധികം പരിഭ്രാന്തി സൃഷ്ടിച്ചു കഴിഞ്ഞു. ജില്ലയിലുടനീളം ഒന്നിലധികം പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നുകഴിഞ്ഞു.