ത്യശ്ശൂർ : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾക്കെതിരെ തൃശ്ശൂരിൽ പ്രതീകാത്മകമായി പൂരം നടത്തി പ്രതിക്ഷേധം. ആറാട്ടുപുഴ ക്ഷേത്രത്തിന് മുന്നിൽ വെച്ചാണ് പ്രതീകാത്മകമായി പൂരം നടത്തി പ്രതിക്ഷേധം നടത്തിയത്. ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രമുറ്റത്ത് 15 ആനയുടെ ചമയം, കൈപന്തം, പഞ്ചാരിമേളം എന്നിവ നിരത്തിയായിരുന്നു പൂരം സംഘടിപ്പിച്ചത്. പ്രതിക്ഷേധ പൂരത്തിൽ പെരുവനം കുട്ടന്മാരാരുടെ നേത്യത്വത്തിൽ പഞ്ചാരിമേളവും നടത്തി. ആനകളുടെ നെറ്റിപ്പട്ടവും വെൺചാമരവും ആലവട്ടവും മുത്തുക്കുടയും അലങ്കാരങ്ങളും നിരത്തിയാണ് പ്രതീകാത്മക പൂരം നടന്നത്. 101 ആനകൾ നിരന്നുനിന്നിരുന്ന കാലമുണ്ടായിരുന്ന ആറാട്ടുപുഴ പൂരത്തിന് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതോടെ ത്യശ്ശൂർപൂരത്തിനേക്കാൾ പഴമയുള്ള ആരാട്ടുപുഴ പൂരത്തിന്റെ ശോഭ കെട്ടുപോകുന്നതിൽ പ്രതിക്ഷേധിച്ചാണ് പ്രതീകാത്മക പൂരം നടത്തുന്നതെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.