ഇന്ത്യൻ സംയുക്തസേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു. വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ ബുധനാഴ്ച അറിയിച്ചു. അമൃത്സർ ഒപ്പം ശ്രീനഗർ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം മെയ് 10 ന് പുലർച്ചെ വരെ അടച്ചിടും. ബുധനാഴ്ച രാവിലെ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ സായുധ സേന മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന്, വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചില വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിടുകയും ചെയ്തു.
ലേ,തോയിസ്,ശ്രീനഗർ,ജമ്മു,അമൃത്സർ,പത്താൻകോട്ട്,ചണ്ഡിഗഡ്,ജോധ്പൂർ,ജയ്‌സാൽമേർ,ജാംനഗർ,ഭട്ടിൻഡ,ഭുജ്,ധരംശാല,ഷിംല,രാജ്കോട്ട്,പോർബന്തർ എന്നീ 16 വിമാനത്താവളങ്ങളാണ് അടച്ചത്. യാത്രക്കാർ വിമാന കമ്പനികളുടെ വെബ്സൈറ്റ് നിർദേശങ്ങൾ പരിശോധിക്കണമെന്നും മുന്നറിയിപ്പ് നൽകി. വിമാന ടിക്കറ്റുകൾ മുടങ്ങിയാൽ യാത്രക്കാർക്ക് അടുത്ത ലഭ്യമായ വിമാനത്തിൽ ബുക്കിംഗ് പുനഃക്രമീകരിക്കുകയോ അധിക ചെലവില്ലാതെ ബുക്കിംഗ് റദ്ദാക്കുകയോ ചെയ്യാമെന്നും മുഴുവൻ ടിക്കറ്റും റീഫണ്ട് ചെയ്യുമെന്നും എയർലൈൻ അറിയിച്ചു.